Saturday, September 15, 2012

സീറാത്തു റസൂലുള്ള- ഇസ്ലാമോ ഫോബിയക്കാരുടെ ആശയ സ്രോതസ്സ്

ആഗോള വ്യാപകമായി ഇസ്ലാമിനെ വിമര്‍ശിച്ചു കൊണ്ട് നിരന്തരം പോസ്റ്റുകളും വ്യാജ  കഥകളും പടച്ചു വിടുന്ന ഇസ്ലാമോ ഫോബിയക്കാരുടെ പ്രധാന ആശയ സ്രോതസ്സാണ് ഇബ്നു ഇസ്ഹാക്കിന്‍റെ 'സീറാത്തു റസൂലുള്ള"എന്ന ജീവ ചരിത്രം. മുസ്ലിം ലോകം തള്ളി കളഞ്ഞ ഈ പുസ്തകം  നബിയുടെ ചരിത്രം രേഖപ്പെടുത്തിയ ആദ്യത്തെ ആധികാരിക കൃതി എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് പരിചയപ്പെടുത്തുന്നത്. പ്രവാചക ചരിത്രം സത്സന്ധമല്ലാത്ത രീതിയില്‍ അവതരിപ്പിക്കുന്നത്‌ കൊണ്ട് തന്നെ ഈ പുസ്തകം ഇസ്ലാം വിമര്‍ശകരുടെ പ്രിയങ്കരമായ കൈ പുസ്തകമാണ്. കേരളത്തില്‍ ഇസ്ലാമിനെതിരെ അജണ്ടയുണ്ടാക്കി പേനയുന്തുന്ന ഓണ്‍ലൈനിലെ  ചിലരുടെയും ആധികാരിക ചരിത്ര രേഖ ഈ പുസ്തകമാണ്.

ആദ്യത്തെ ആധികാരിക ജീവ ചരിത്രമോ?

നബിയുടെ വിയോഗത്തിന് ശേഷം 120 വര്‍ഷങ്ങള്‍ക്കു ശേഷം രചിക്കപ്പെട്ട,  പ്രവാചക ജീവിതം വ്യകതമാക്കുന്ന ആദ്യത്തെ ആധികാരിക ചരിത്ര രേഖയാണ് ഇബ്നു ഇസ്ഹാക്കിന്‍റെ 'സീറാത്തു റസൂലുള്ള' എന്നാണല്ലോ പ്രചാരണം. വസ്തുതാ പരമായി ഇത് തെറ്റാണ്. കാരണം നബിയുടെ ചരിത്രം റിപ്പോര്‍ട്ട് ചെയ്ത ആദ്യ കാല ചരിത്ര രചനകള്‍ നിര്‍വ്വഹിക്കുകയും ഹദീസുകള്‍ ശേഖരിക്കുകയും ചെയ്ത പ്രമുഖരുടെ ലിസ്റ്റ് കാണുക:


ഹിജ്റയുടെ ഒന്നാം നൂറ്റാണ്ടിലെ രേഖകള്‍ 

സഹല്‍ ഇബ്നു അബി ഹത്മ (റ)(വിയോഗം :ഹിജ്ര 41) : നബിയുടെ അനുയായിയും സമകാലികനുമായിരുന്ന യുവാവായിരുന്നു ഇദ്ദേഹം. പ്രവാചക ജീവിതത്തെ രേഖപ്പെടുത്തിയ ഇദ്ദേഹത്തിന്‍റെ എഴുത്തുകള്‍ ഇബ്നു സഅദിന്‍റെ തബാഖത് ,ഇബ്നു ജരീര്‍ അല്‍ ത്വബരി എന്നിവരുടെ രചനകളില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.


അബ്ദുല്ലാഹിബ്നു അബ്ബാസ്‌ (റ) (വിയോഗം :ഹിജ്ര 78): നബിയുടെ അനുയായി ആയിരുന്ന ഇദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ ആധികാരിക ഹദീസ്‌ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപെട്ടിരിക്കുന്നു.

സആദിബ്നു സആദിബ്നു ഉബയ്‌ദ അല്‍ ഖസ്രജി: നബിയുടെ അനുയായി ആയിരുന്ന ഇദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ ഇബ്നു ഹമ്പലിന്‍റെ മുസ്നദിലും അല്‍ ത്വബരിയുടെ ത്വരീഖിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഉര്‍വ  ബ്നു സുബൈര്‍ (വിയോഗം ക്രി.713): അബ്ദുല്ലാഹിബ്നു സുബൈര്‍ (റ) ന്‍റെ സഹോദരനായ ഇദ്ദേഹം പില്‍ കാലത്ത് ഖലീഫമാര്‍ ആയിരുന്ന അബ്ദുല്‍ മാലിക്‌ ബ്നു മര്‍വ്വാന്‍, അല്‍ വലീദ് എന്നിവര്‍ക്ക് നബിയുടെ കാലത്തെ സംഭവങ്ങള്‍ വിഷധീകരിചെഴുതിയ രേഖകള്‍ ഇസ്ലാമിക ചരിത്ര രചനയിലെ ആധികാരിക രേഖകളായി കണക്കാക്കപ്പെടുന്നു.

സആദിബ്നു മിസ്‌അബു അല്‍ മഖ്സൂമി (വിയോഗം:ഹിജ്ര 97): താബിഉകളില്‍ പ്രമുഖനായ ഇദ്ദേഹം അല്‍ സുഹരിയുടെ ഗുരു നാഥനാണ്. ഇദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ ആറു ഹദീസ്‌ ശേഖരങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

അബ്ബാന്‍ ഇബ്നു ഉസ്മാന്‍ ബ്നു അഫ്ഫാന്‍ (റ): ഖലീഫ ഉസ്മാന്‍ (റ)യുടെ പുത്രനായ ഇദ്ദേഹം റിപ്പോര്‍ട്ട് ചെയ്ത ഹദീസുകള്‍ മാലിക്‌ ബ്നു അനസ്‌ (റ)യുടെ മുവത്വ യിലും ഇബ്നു സആദിന്‍റെ ത്വബാഖത്തിലും അല്‍ ത്വബരിയുടെയും അല്‍ യഖൂബിയുടെയും ചരിത്രങ്ങളിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.

പ്രവാചകന്‍ ജീവിച്ച അതേ നൂറ്റാണ്ടിലെ ഏതാനും ചില ചരിത്ര രേഖകളെ കുറിച്ചാണ് മുകളില്‍ പരാമര്‍ശിച്ചത്.

ഹിജ്റയുടെ രണ്ടാം  നൂറ്റാണ്ടിലെ രേഖകള്‍:

അല്‍ ഖാസിമുബ്നു മുഹമ്മദ്‌ ബ്നു അബൂബക്കര്‍ (റ):(വിയോഗം ഹിജ്ര 107):ഒന്നാം ഖലീഫ അബൂബക്കര്‍ (റ)യുടെ പേര മകനായ ഇദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ ത്വബരി, അല്‍ ബലാതൂരി, അല്‍വഖീദി എന്നിവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.


ഇബ്നു ശിഹാബ്‌ അല്‍ സുഹരി, വിയോഗം ക്രിസ്ത. 737:പ്രമുഖനായ ഇദ്ദേഹം ഹദീസുകളും അഖ്ബാറുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.


വഹബു ബ്നു മുനബ്ബിഹ് (വിയോഗം ഹിജ്ര 114):നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹത്തിന്‍റെചരിത്ര രേഖകള്‍ ഇന്നും നിരവധി ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടു കിടക്കുന്നു.


മറ്റു ജീവ ചരിത്രകര്‍ :നബിയുടെ ജീവ ചരിത്രം രചിച്ച മറ്റു ജീവ ചരിത്രകാരന്മാര്‍)) ) 


Zubayr ibn al-Awam, the husband of Asma bint Abi Bakr.
Abaan ibn Uthman ibn Affan, the son of Uthman wrote a small booklet.
Al-Sha'bi.
Hammam ibn Munabbih, a student of Abu Hurayrah
Asim Ibn Umar Ibn Qatada Al-Ansari
Ma'mar Ibn Rashid Al-Azdi, pupil of Al-Zuhri
Abdul Rahman ibn Abdul Aziz Al-Ausi, pupil of Al-Zuhri
Muhammad ibn Salih ibn Dinar Al-Tammar was a pupil of Al-Zuhri and mentor of Al-Waqidi.
Hashim Ibn Urwah ibn Zubayr, son of Urwah ibn Zubayr, generally quoted traditions from his father but was also a pupil of Al-Zuhri.
Ya'qub bin Utba Ibn Mughira Ibn Al-Akhnas Ibn Shuraiq Al-Thaqafi
Abu Ma'shar Najih Al-Madani.
Ali ibn mujahid Al razi Al kindi.
Al-Bakka was a disciple of Ibn Ishaq and teacher of Ibn Hisham and thus forms a very important link in Sira between two great scholars.
Abdul Malik Ibn Hisham, his work incorporated the text of Ibn Ishaq; he was a pupil of Al-Bakka.
Salama ibn Al-Fadl Al-Abrash Al-Ansari, pupil of Ibn Ishaq.
Al-Waqidi, whose only surviving work is "Kitab alTarikh wa al-Maghazi" (Book of History and Campaigns)
Abu Isa Muhammad Al-Tirmidhi wrote compilations of Shamaail (Characteristics of Muhammad)
Ibn Sa'd wrote the 8-volume work called Tabaqat or The Book of the Major Classes; he was also a pupil of Al-Waqidi.
Imam Al-Bayhaqee, wrote Dalial An-Nabuwwah (Argument for Prophet hood).
Muhammad ibn Jarir al-Tabari wrote the well-known work History of the Prophets and Kings, whose earlier books include the life of Muhammad, which cite of Ibn Ishaq.

അപ്പോള്‍ 'സീറാത്തു റസൂലുള്ള'  മുന്‍പും ശേഷവും നബിയുടെ ജീവിതം രേഖപ്പെടുത്തപ്പെട്ട ചരിത്ര രേഖകള്‍ വേറെയുമുണ്ടായിട്ടുണ്ട് എന്ന് വ്യക്തമായില്ലേ. മാത്രമല്ല, നബിയുടെ സമകാലികരായ റിപ്പോര്‍ട്ടര്‍മാരുടെ രേഖകള്‍ വേറെയും. നബിയുടെ ജീവിത കാലത്തും ഖലീഫമാരുടെ കാലത്തും ഹദീസുകള്‍ ആധികാരികമായി സംരക്ഷിക്കുന്ന ഏര്‍പ്പാട് ഉണ്ടായിരുന്നു എന്നും ചരിത്ര രേഖകളില്‍ നിന്നും വ്യക്തമാണ്. അവയിലൊന്നും പരാമര്‍ശിക്കപ്പെടാത്ത, മുസ്ലിം ലോകം തള്ളിക്കളഞ്ഞ ഒരു രേഖയാണ് വിമര്‍ശകരുടെ പ്രചാരണായുധം എന്ന് വ്യക്തമാകും. ഇനി  'സീറാത്തു റസൂലുള്ള' യുടെ ആധികാരികത പരിശോധിച്ച് നോക്കാം.

ബുഖാരിക്ക് മുന്‍പുള്ള ഗ്രന്ഥം, അതിനാല്‍ ആധികാരികമോ?

ഒരു കൃതിയുടെ ആധികാരികതയും കാലപ്പഴക്കവും തമ്മില്‍ ബന്ധമുണ്ടോ? കൂടുതല്‍ കാലപ്പഴക്കമുള്ള കൂടുതല്‍ ആധികാരികം എന്ന വാദം തന്നെ ബാലിശമാണ്. ഭാരതീയ ഗ്രീക്ക് പുരാണേതിഹാസങ്ങള്‍ ആയിരക്കണക്കിന് വര്ഷം പഴക്കമുണ്ട്. ചരിത്ര പരമായി അടിസ്ഥാന രേഖകളായി ഈ ഇതിഹാസങ്ങളൊന്നും ആരും പരിഗണിക്കാറില്ല. മിത്തും യാഥാര്‍ത്യങ്ങളും ഇട കലര്‍ന്ന് കിടക്കുന്ന കഥകളായി മാത്രമാണ് ഇവയെ ഗണിക്കപെടുന്നത്. ചുരുക്കി പറഞ്ഞാല്‍ കാല പഴക്കമല്ല ആധികാരികതയുടെ മാനദണ്ഡം; വിവരങ്ങളുടെ കൃത്യതയും സ്രോതസ്സുകളുടെ ആധികാരികതയുമാണ്. ഈ രണ്ടു മാനദണ്ഡങ്ങളും പരമ പ്രധാനമാണ്. ഈ മാനദണ്ഡങ്ങളുടെ വെളിച്ചത്തിലാണ് ഇസ്ലാമിക പ്രമാണങ്ങളായ ഹദീസുകള്‍ തന്നെ സഹീഹ് ( ഏറ്റവും പ്രബലം), അഹ്സന്‍, ളഈഫ് (ദുര്‍ബലം) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത്. സഹീഹായ ഹദീസുകളാണ്‌ ബുഖാരി, മുസ്ലിം റിപ്പോര്‍ട്ട് ക്രോഡീകരിച്ച ഹദീസുകള്‍..

ഹദീസ്‌ ക്രോഡീകരണം:


നബിയുടെ അനുയായികള്‍ തന്നെ ഹദീസ്‌ ശേഖരണത്തിന് മുന്നിട്ടിറങ്ങിയതായി ചരിത്രത്തില്‍ കാണാം. നബിയില്‍ നിന്ന് നേരിട്ട് ഹദീസ്‌ റിപ്പോര്‍ട്ട് ചെയ്തു ക്രോഡീകരിച്ച അബ്ദുല്ലാഹിബ്നു അമ്ര് (റ) വിന്‍റെ 'സഹിഫ  അല്‍ സാദിഖ' ഏറെ പ്രസിദ്ധമാണ്. ആ കയ്യെഴുത്ത് പ്രതി താന്‍ കണ്ടുവെന്ന് മുജാഹിദ്‌ (റ) രേഖപ്പെടുത്തിയിട്ടുണ്ട്.


അബു റാഷിദ്‌ അല്‍ ഹുരാനി (റ)പറഞ്ഞു:ഞാന്‍ അബ്ദുല്ലാഹിബ്നു അമ്രിന്‍റെ അടുക്കല്‍ ചെന്നു എന്നിട്ട് ഞാന്‍ അദ്ദേഹത്തോട്‌ പറഞ്ഞു:അല്ലാഹുവിന്‍റെ പ്രവാചകനില്‍ നിന്ന് താങ്കള്‍ കേട്ട കാര്യങ്ങള്‍ എനിക്ക് പറഞ്ഞു തരിക!" അദ്ദേഹം എനിക്ക് ഒരു കയ്യെഴുത്ത് പ്രതി കൈമാറി എന്നിട്ട് പറഞ്ഞു "ഇതാണ് ഞാന്‍ നബി (സ)യില്‍ നിന്ന് എഴുതിയത്". (മുസ്നദ് അഹ്മദ്‌, ഹദീസ്‌:. 68517 6851). 

ഹദീസ്‌ ഗ്രന്ഥങ്ങളില്‍ ഇദ്ദേഹത്തിന്‍റെതായി റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. നബിയുടെ മരുമകനും നാലാം ഖലീഫയുമായിരുന്ന അലി (റ)വിനും അത്തരം ഒരു കയ്യെഴുത്ത് പ്രതി ഉണ്ടായിരുന്നു. നബിയുടെ സന്തത സഹചാരിയായിരുന്ന   അബു ഹുറൈറ (റ) നബിയില്‍ നിന്ന് നേരിട്ട് ഹദീസ്‌ കേള്‍ക്കുകയും ഖിലാഫത്തിന്‍റെ  ആദ്യ വര്‍ഷങ്ങളില്‍ അവ എഴുതി സൂക്ഷിക്കുകയും ചെയ്തു. സഹീഹ് ബുഖാരിയിലെയും മുസ്ലിമിലെയും ധാരാളം ഹദീസുകള്‍ അബു ഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളാണ്. ബുഖാരി, മുസ്ലിം ഹദീസുകള്‍ ആധികാരികം എന്ന് പറയുന്നതും ഇത്തരം ആധികാരിക സ്രോതസ്സുകളില്‍ നിന്ന് ക്രോഡീകരിച്ചത് കൊണ്ടാണ്. 

അനസ്‌ ബ്നു മാലിക്ക് (റ) വിന്‍റെതായി അദ്ദേഹം നബിയില്‍ നിന്ന് നേരിട്ട് ശേഖരിച്ച ഹദീസുകളെ കുറിച്ച് രേഖകളില്‍ ഇങ്ങനെ കാണാം:

മഅബദ് ബിന്‍ ഹിലാല്‍ (റ) പറഞ്ഞു:"ഞങ്ങള്‍ കുറച്ചു പേര്‍ അനസ്‌ ബ്നു മാലിക്ക് (റ)ന്‍റെ അടുക്കല്‍ ആയിരുന്നു. അദ്ദേഹം  ഒരു കയ്യെഴുത്ത് പ്രതിയുമായി ഞങ്ങളുടെ അടുക്കല്‍ വന്നു കൊണ്ട് പറഞ്ഞു: "ഇത് ഞാന്‍ നബിയില്‍ നിന്ന് കേട്ടതാണ് " ഞാന്‍ അതില്‍ നിന്ന് പകര്‍ത്തി ആ കയ്യെഴുത്ത് പ്രതി അദ്ദേഹത്തിന് തന്നെ കൊടുത്തു."((Mustadrak al-Hakim, Hadith 6452)

ഇക്കാര്യങ്ങളില്‍ നിന്നെല്ലാം മനസ്സിലാവുന്നത് നബിയുടെ കാല ഘട്ടത്തില്‍ തന്നെ ഹദീസ്‌ ക്രോഡീകരണം നടന്നിട്ടുണ്ട് എന്നാണ്. മുകളില്‍ പരാമര്‍ശിച്ച ഏതാനും ഹദീസ്‌ ക്രോഡീകരണങ്ങള്‍ കൂടാതെ ഇബ്നു അബ്ബാസ്‌ ("റ), അബ്ദുല്ലാഹി ബ്നു മസൂദ്‌ (റ), സമുരാഹ് ബ്നു ജുനുബ് (റ),ജാബിര്‍ ഇബ്നു അബ്ദുല്ലാഹ് (റ) തുടങ്ങിയവര്‍ക്കെല്ലാം സ്വന്തമായി ഹദീസ്‌ ശേഖരങ്ങള്‍ ഉണ്ടായിരുന്നു. കാല പ്പഴക്കം നോക്കിയാല്‍ ഈ ഹദീസ്‌ ശേഖരങ്ങള്‍ ആണ് ഏറ്റവും കാലപ്പഴക്കമുള്ളത്. നബിയില്‍ നിന്ന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയും ആധികാരികമെന്ന് മുസ്ലിം ലോകത്തിനു ബോധ്യപ്പെടുകയും ചെയ്ത ഈ ഹദീസുകളില്‍ നിന്നാണ് ബുഖാരി , മുസ്ലിം ഹദീസ്‌ ക്രോഡീകരണം നടന്നത്. അത് കൊണ്ട് തന്നെയാണ് ബുഖാരി , മുസ്ലിം ഹദീസുകള്‍ ആധികാരികമെന്ന് പറയുന്നതും. 

'സീറാത്തു റസൂലുള്ള'ആധികാരികമല്ലാത്തത് എന്ത് കൊണ്ട്?

ഇബ്നു ഇസ്ഹാഖ്‌ (ഹിജ്ര 85-151) യുടെ  'സീറാത്തു റസൂലുള്ള' അതിന്‍റെ ഒറിജിനല്‍ രൂപത്തില്‍ ഇന്ന് നിലവിലില്ലെങ്കിലും  ഇബ്നു ഹിഷാമിന്‍റെ പകര്‍പ്പുകളില്‍ നിന്ന് അതിന്‍റെ ഉള്ളടക്കങ്ങള്‍ വീണ്ടെടുക്കുകയാണ് ഉണ്ടായത് എന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ഈ ഗ്രന്ഥം പുസ്തക രൂപത്തില്‍ അദ്ദേഹം എഴുതിയതാണോ എന്ന കാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അദ്ദേഹത്തിന്‍റെ ശിഷ്യന്മാരുടെ നോട്ടുകളില്‍ നിന്ന് വീണ്ടെടുത്തു എന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. ഇബ്നു ഹിഷാം രചിച്ച 'സിറാത്ത് മുഹമ്മദ്‌ റസൂലുള്ള'യുടെ ആമുഖത്തില്‍ തന്നെ ഇബ്നു ഇസ്ഹാക്കിന്‍റെ പുസ്തകത്തിലെ  പല ഭാഗങ്ങളും തന്‍റെ പുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു എന്നെഴുതിയത് ഏറെ പ്രസക്തമാണ്. 

മൂന്നു ഭാഗങ്ങള്‍ ആയിട്ടാണ്  'സീറാത്തു റസൂലുള്ള' യിലെ ഉള്ളടക്കങ്ങള്‍ . ആദ്യ ഭാഗത്ത്‌ ബൈബിള്‍ ആധാരമാക്കി ഉല്‍പ്പത്തി മുതല്‍ സൃഷ്ടി കഥകളും പൂര്‍വ്വ പ്രവാചകന്മാരുടെ ചരിത്രങ്ങളും ഉള്‍ക്കൊള്ളുന്ന ഭാഗമാണ്. ഇബ്നു ഹിഷാമിന്‍റെ ഗ്രന്ഥത്തില്‍ പ്രവാചകന്‍റെ പൂര്‍വ്വ പിതാമഹനായ ഇബ്രാഹീം നബിയുടെ ചരിത്രം മുതലാണ്‌ പരാമര്‍ശമുള്ളത്. രണ്ടാം ഭാഗം നബിയുടെ ജനനം മുതല്‍ പ്രഥമ സമരമായ ബദര്‍ വരെയുള്ള കാര്യങ്ങളാണ്. മൂന്നാമത്തെ ഭാഗം ബദര്‍ മുതല്‍ ആരംഭിക്കുന്നു. 

600 ഹദീസുകളാണ്  'സീറാത്തു റസൂലുള്ള' യിലുള്ളത്. ഭൂരിപക്ഷം ഹദീസുകളും ദുര്‍ബലം എന്ന് വിലയിരുത്തപ്പെട്ട ഹദീസുകളാണ്.സഹീഹായ ഹദീസ്‌ ഗ്രന്ഥങ്ങളായ ബുഖാരിയിലും മുസ്ലിമിലും പരാമര്‍ശിച്ചഹദീസുകളില്‍ വിരളമായ ഹദീസുകള്‍ മാത്രമാണ്   'സീറാത്തു റസൂലുള്ള' യിലുള്ളത്. ഹദീസുകളുടെ പ്രബലതയ്ക്ക് യാതൊരു പ്രാധാന്യവും നല്‍കാതെയാണ് അദ്ദേഹം തന്‍റെ കൃതി തയ്യാറാക്കിയത്. 

അദ്ദേഹത്തിന്‍റെ വ്യക്തിത്വവും ഉദ്ദേശ ശുദ്ധിയും അദ്ദേഹത്തിന്‍റെ കാലത്ത് തന്നെ ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സമകാലികനായ ഇമാം മാലിക്‌ (മാലിക്‌ ബ്നു അനസ്‌ ബ്നു മാലിക്‌ ബ്നു അബു ആമിര്‍ അസ്ബാഹി (715-801 C.E.) ഇബ്നു ഇസ്ഹാക് കളവു പറയുന്നവനും നബിയുടെ മേല്‍ കള്ള കഥകള്‍ പ്രചരിപ്പിക്കുന്നവനുമാണ് എന്ന് പ്രഖാപിച്ചിട്ടുണ്ട്.. മാത്രമല്ല അദ്ദേഹത്തിന്‍റെ രചനകളില്‍ ജൂത സ്വാധീനം പ്രകടമായിരുന്നുവെന്നും ഇമാം മാലിക്ക് അഭിപ്രായപ്പെട്ടിരിക്കുന്നു.

പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ഇബ്നു തൈമിയ്യയും സമാനമായ അഭിപ്രായം അദ്ദേഹത്തെ കുറിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്.കാണുക:

"Allah has provided evidence (i.e. Isnad) establishing the authenticity or lack thereof of the narrations that are necessary in matters of the religion. It is well known that most of what was reported in aspects of Tafsir (commentaries on the Qur'an) is similar to narrations reporting Maghazi (or Seerah) and battles, promoting Imam Ahmad to state that three matters do not have Isnad: Tafsir, Mala'him (i.e. great battles), and Maghazi. This is because most of their narrations are of the Maraseel (plural for Mursal) type, such as narrations reported by Urwah Ibn az-Zubair, ash-Sha'bi, az-Zuhri, Musa Ibn Uqbah and Ibn Ishaq." 

ആധികാരികതയില്ലാത്ത, തെളിവുകള്‍ ഇല്ലാത്ത റിപ്പോര്‍ട്ടുകളാണ് ഇബ്നു ഇസ്ഹാക്കിന്‍റെ പുസ്തകത്തിലെന്നു ബോധ്യപ്പെട്ടു കഴിഞ്ഞ വസ്തുതയാണ്. അദ്ദേഹം എഴുതിയ കഥകള്‍ മറ്റു ഹദീസ്‌ ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയാത്തതും അത് കൊണ്ട് തന്നെ. :

ഇമാം മാലിക്കിനെ കൂടാതെ അദ്ദേഹത്തിന്‍റെ സമകാലികരായ മറ്റു ചരിത്ര പണ്ഡിതന്മാരും അദ്ദേഹത്തിന്‍റെ വിശ്വാസ്യതയെ നിരാകരിച്ചിട്ടുണ്ട്.അല്‍ നിസാല്‍,യാഹ്യ തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്. ഇമാം അഹമദ്‌ ബിന്‍ ഹമ്പല്‍ ഇബ്നു ഇസ്ഹാക്ക് വിശ്വാസ്യതയില്ലാതവനാണ് എന്ന് സാക്ഷ്യപ്പെടുതിയതായി കാണാം.(Tahdhib al-Tahdhib, Da’ira Ma’arif Nizamia, Hyderabad, 1326 A.H. vol.9 p.43)

'സീറാത്തു റസൂലുള്ള' യുടെ വിശ്വാസ്യത ഇല്ലാതാകുന്നത് എങ്ങനെ?


  • റിപ്പോര്‍ട്ടുകള്‍ക്ക് നിവേദകന്മാര്‍ ഇല്ലാത്ത ചരിത്രങ്ങള്‍::: :ഈ പുസ്തകത്തിലെ ധാരാളം കഥകള്‍ക്കും നിവേദകന്മാര്‍ പൂര്‍ണ്ണമല്ല. പല കഥകളിലെയും നിവേദകന്മാരുടെ പേരുകളും അവരുടെ കണ്ണികളും അപൂര്‍ണ്ണമാണ്. യഥാര്‍ത്ഥ സംഭവം ആര് കണ്ടുവെന്നോ റിപ്പോര്‍ട്ട് ചെയ്തുവെന്നോ അക്കാര്യം ആരിലേക്ക് പങ്കു വെച്ചുവെന്നോ വിശദാംശങ്ങള്‍ ലഭ്യമല്ല. സനദ്‌ ഇല്ലാത്ത ഇത്തരം കഥകള്‍ ചരിത്രപരമായ ആധികാരികതയില്ലാത്ത കേട്ട് കേള്‍വികള്‍ മാത്രമാണ്. കേട്ട് കേള്‍വികള്‍ ആധികാരികമല്ല തന്നെ. നിവേദകര്‍ ഇല്ലാത്ത റിപ്പോര്‍ട്ടുകള്‍ ആധികാരികമല്ല എന്നാണു ഇസ്ലാമിക പക്ഷം. ബുഖാരി ,മുസ്ലിം ആധികാരികം എന്ന് പറയുന്നത് വിശ്വസനീയമായ സനദ്‌ കണ്ണി മുറിയാതെ യഥാര്‍ത്ഥ സംഭവത്തിലേക്ക് എത്തുന്നത്‌ കൊണ്ടാണ്.  സ്വന്തം വളര്‍ത്തു മൃഗത്തെ കയ്യില്‍ ഭക്ഷണം ഉണ്ടെന്ന ഭാവേന കബളിപ്പിച്ച് അടുത്തേക്ക് വിളിച്ച ഒരാളുടെ പക്കല്‍ നിന്നും ഹദീസ്‌ സ്വീകരിക്കാതെ മടങ്ങി പോന്ന ഇമാം ബുഖാരി ഓരോ നിവേദകരുടെയും വ്യക്തി ജീവിതം സൂക്ഷമമായി വിലയിരുത്തിയായിരുന്നു ഹദീസുകള്‍ സ്വീകരിച്ചിരുന്നത്. അത്തരം ഒരു സൂക്ഷ്മത   'സീറാത്തു റസൂലുള്ള'  ക്ക് അവകാശപ്പെടാന്‍ കഴിയില്ല.
  • കള്ള കഥകള്‍ : 'സീറാത്തു റസൂലുള്ള' യിലെ കഥകള്‍ അധികവും വെറും കള്ള കഥകള്‍ ആയിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.ജൂത കവയത്രി ആയിരുന്ന അസ്മ നബിയെ ഇകഴ്ത്തി കവിതയെഴുതിയതിനാല്‍ വധിക്കപ്പെട്ടു എന്ന കഥ അത്തരത്തിലുള്ളതാണ്. ഈ കഥ സഹീഹായ ഒരു ഹദീസ്‌ ഗ്രന്ഥങ്ങളിലും പരാമര്‍ശിക്കപ്പെട്ടിട്ടില്ല.മാത്രമല്ല ഈ സംഭവത്തിലെ നിവേദകനായ ഇബ്നു അല്‍ ഹജ്ജാജ് വ്യാജ റിപ്പോര്‍ട്ടുകളുടെ പേരില്‍ കുപ്രസിദ്ധനായിരുന്നു. അതേ പ്രകാരം തന്നെ ജൂത കവിയായ അബു അഫാകും നബിയെ കളിയാക്കി കവിതയെഴുതിയതിന്‍റെ  പേരില്‍ വധിക്കപ്പെട്ടു എന്ന കഥയും ഇത്തരത്തില്‍ യാതൊരു അടിത്തറയും ഇല്ലാത്തതാണ് 'സീറാത്തു റസൂലുള്ള'  യില്‍ ഇബ്നു ഇസ്ഹാക്ക് ഈ സംഭവത്തിന്‌ യാതൊരു സനദും പരാമര്‍ശിച്ചിട്ടില്ല. ഇക്കാര്യം ആര് കണ്ടുവെന്നോ ആര് നിവേദനം ചെയ്തുവെന്നോ തുടങ്ങി ചരിത്രപരമായ യാതൊരു വിശദാംശങ്ങളും ഈ കഥയ്ക്ക് ഇല്ല. ഹദീസ്‌ ശാസ്ത്ര പ്രകാരം യാതൊരു ആധികാരികതയുമില്ലാത്ത ഈ സംഭവം ചരിത്രം തള്ളി കളഞ്ഞ വെറും കഥയാണ്. അത് പോലെ തന്നെ ജൂത ഗോത്രമായ ബനൂ നദീര്‍ ഗോത്ര വംശജനായ കിനാനയെ അദ്ദേഹത്തിന്‍റെ പക്കലുള്ള പണത്തിനു വേണ്ടി വധിച്ചു എന്ന കഥയും വ്യാജ കഥയാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടതാണ്.കാരണം  ഈ കഥയ്ക്ക് യാതൊരു സ്രോതസ്സും  'സീറാത്തു റസൂലുള്ള' യില്‍ പരാമര്‍ശിച്ചിട്ടില്ല. അതായത് ചരിത്രപരമായ യാതൊരു ആധികാരികതയും റിപ്പോര്‍ട്ടിന് ഇല്ല.ഒരു ഗ്രന്ഥം കാലപ്പഴക്കം ഉണ്ട് എന്നതിന്‍റെ പേരില്‍ മാത്രം ആധികാരികമാവണം എന്നില്ല. ഒരു നിവേദകനെ പോലും പേരെടുത്തു പരാമര്‍ശിക്കാത്ത ഈ കഥയ്ക്ക് എന്ത് ആധികാരികതയാണ്? മക്കക്കാര്‍ ആയ ആറു പുരുഷന്മാരും നാല് സ്ത്രീകളും നബിയെ കളിയാക്കിയതിന്‍റെ പേരില്‍ വധിക്കപ്പെട്ടിട്ടുണ്ട് എന്ന മറ്റൊരു കഥയും 'സീറാത്തു റസൂലുള്ള'  യിലുണ്ട്.ആധികാരികമായ ഒരു ഹദീസ്‌ ഗ്രന്ഥത്തില്‍ പോലും ഈ സംഭവം പരാമര്‍ശിക്കപ്പെട്ടിട്ടില്ല.ഈ സംഭവത്തിന്‌ നേര്‍ ദ്രിസാക്ഷികള്‍ ആരും തന്നെയില്ല . മാത്രമല്ല ഈ സംഭവം റിപ്പോര്‍ട്ട് ചെയ്ത അല്‍ വാഖിദി കള്ള കഥകളുടെ കാര്യത്തില്‍ കുപ്രസിദ്ധനായിരുന്നു. അല്‍ വാകിദിയുടെ പുസ്തകം നുണകളുടെ ഒരു കൂമ്പാരമാണ് എന്ന് ഇമാം ശാഫി (റ) തന്നെ പ്രഖ്യാപിച്ച കാര്യമാണ്.ആധികാരികതയില്ലെന്നര്‍ത്ഥം. അബ്ദുല്ലാഹിബ്നു അലി അല്‍ മദ്നിയും അദ്ദേഹത്തിന്‍റെ പിതാവും  അല്‍ വാകിദിയുടെ  പക്കല്‍ ആരും കേള്‍ക്കാത്ത 20,000 ഹദീസുകള്‍ ഉണ്ടെന്നു അഭിപ്രായപ്പെട്ടിരിക്കുന്നു. മാത്രമല്ല യഹ്യ ബിന്‍ മുഈന്‍റെ അഭിപ്രായത്തില്‍ നബിയെ കുറിച്ച് 20,000 വ്യാജ ഹദീസുകള്‍ അല്‍ വാഖിദി പ്രചരിപ്പിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്ന് ഒരക്ഷരവും താന്‍ റിപ്പോര്‍ട്ട്  ചെയ്തിട്ടില്ലെന്ന് ഇമാം ബുഖാരിയുംസാക്ഷ്യപ്പെടുത്തിയിരിക്കുന്നു.  ചുരുക്കി പറഞ്ഞാല്‍ 'സീറാത്തു റസൂലുള്ള'ആധികാരികമല്ലെന്നു പറയുന്നത് ഈ കളവുകള്‍ കാരണം തന്നെയാണ്. 

ലോകത്തൊരു മുസ്ലിം പണ്ഡിതന്‍ പോലും ഇബ്നു ഇസ്ഹാക്ക് നൂറു ശതമാനം വിശ്വസനീയന്‍ ആണെന്ന് അഭിപ്രായപ്പെട്ടിട്ടില്ല. മാത്രമല്ല ഇമാം  മാലിക്‌ തുടങ്ങിയ നിരവധി ചരിത്ര, ഹദീസ്‌ പണ്ഡിതര്‍ അദ്ദേഹം കളവു പ്രച്ചരിപ്പിക്കുന്നവന്‍ ആണെന്ന് സാക്ഷ്യപ്പെടുതിയിട്ടുമുണ്ട്.ആധികാരികത തീരെ അവകാശപ്പെടാന്‍ കഴിയാത്ത ഒരു കൃതിയാണ് ഇസ്ലാമിനെതിരെ പണമൊഴുക്കി കുപ്രചരണം നടത്തുന്ന ചിലരുടെ ആധികാരിക ചരിത്ര രേഖ.  നിരവധി വ്യാജ ഹദീസുകളും കള്ള കഥകളും കുത്തി നിറച്ച ഈ കൃതി ഒരു തരത്തിലും ആധികാരികത അവകാശപ്പെടാന്‍ കഴിയാത്തതാണ്. ഹദീസ്‌ ശാസ്ത്ര പ്രകാരം നിവേദക സംഘമോ വിശ്വസനീയമായ സ്രോതസ്സോ ഇല്ലാത്ത ഈ കഥകള്‍ കാലത്തിന്‍റെ ചവറ്റുകുട്ടയിലേക്ക് മുസ്ലിം ലോകം വലിചെരിഞ്ഞതാണ്. ചിലര്‍ക്കിപ്പോഴും നുണകളുടെ ചവറ്റു കുട്ടകളോടാണ് താല്പര്യം. 'ദൈവ മാര്‍ഗ്ഗം 'പ്രചരിപ്പിക്കുന്നു എന്നവകാശപ്പെടുന്ന  മിഷനറിമാര്‍ക്ക് പോലും ഈ കള്ള കഥകള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കാന്‍ കൂലിയെഴുത്തുകാരുണ്ട്. അക്കൂട്ടത്തില്‍ മലയാളിയായ ഒരാളോട് ഓണ്‍ലൈനില്‍ ചര്‍ച്ച ചെയ്തപ്പോഴാണ് ഇവരുടെ വിമര്‍ശനങ്ങളുടെ സ്രോതസ്സ് മനസ്സിലായത്‌.. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷെ അത് സത്യസന്ധമായ രീതിയില്‍ ആയിരിക്കേണ്ടത് ആവശ്യമാണ്‌.. തങ്ങളുടെ ആശയങ്ങളുടെ മേന്മ കൊണ്ടായിരിക്കണം സംവദിക്കേണ്ടത്. അതിനു പകരം കളവുകള്‍ പറഞ്ഞു പ്രചരിപ്പിച്ചു കൊണ്ടാവരുത്. 

സത്യാന്വേഷികള്‍ക്ക് ഉപകരിക്കുമെന്ന പ്രതീക്ഷയോടെ.... 


16 comments:

  1. ഒരു റഫറന്‍സും തരാതെ അങ്ങനെയങ്ങ് എഴുതി പോവുകയാണല്ലോ... മുഹമ്മദിന് മുന്‍പുള്ള ഈ ജീവചരിത്ര രേഖകള്‍ ഏതെങ്കിലും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ? ആ പുസ്തകത്തിലുണ്ട്, ഈ പുസ്തകത്തിലുണ്ട് എന്നല്ല, അവയുടെ തനതായ രൂപത്തില്‍ വല്ലതും ഉണ്ടോ എന്നാണു ചോദ്യം.

    ReplyDelete
  2. ഹിജ്റയുടെ ഒന്നാം നൂറ്റാണ്ടിലെ രേഖകള്‍, ഹിജ്റയുടെ രണ്ടാം നൂറ്റാണ്ടിലെ രേഖകള്‍ എന്നെല്ലാം പറഞ്ഞു താങ്കള്‍ ഇട്ടതെല്ലാം ഹിജ്റ മൂന്നാം നൂറ്റാണ്ടിനു ശേഷമുള്ളവര്‍ രേഖപ്പെടുത്തിയ പുസ്തകങ്ങളില്‍ നിന്നാണ്. ആ സമയത്താണെങ്കില്‍ ലക്ഷക്കണക്കിന് ഹദീസുകള്‍ പ്രചാരത്തിലുമുണ്ടായിരുന്നു. അപ്പോള്‍ ഇവരുടെ റിപ്പോര്‍ട്ടുകള്‍ മാത്രം വിശ്വസനീയമാണ് എന്ന് പറയുന്നതിന്‍റെ പൊരുള്‍ എന്ത്?

    ReplyDelete
    Replies
    1. ഒന്നാമതായി 'സിറാത്തു റസൂലുള്ള' അതിന്‍റെ ഒറിജിനല്‍ രൂപത്തില്‍ കണ്ടെടുക്കപ്പെട്ടിട്ടില്ല. അതൊരു പുസ്തകമായിരുന്നോ എന്ന് പോലും ചരിത്രകാരന്മാര്‍ക്ക് തീര്‍ച്ചയില്ല.അങ്ങനെ ഒരു പുസ്തകമാണ്.Alfred Guillaume പുന:സൃഷ്ടിച്ച പുസ്തകമാണ് ഇന്ന് കാണുന്നത്. അതാവട്ടെ ഈ അടുത്ത നൂറ്റാണ്ടുകളിലും. ഇനി 'സിറാത്തു റസൂലുള്ള' യിലെ സംഭവങ്ങള്‍ക്ക് ആധികാരികതയില്ലെന്നു ഞാന്‍ സമര്തിക്കുകയും ചെയ്തു. ഒരു നിവേദകന്റെ പേര് പോലും പരാമര്‍ശിക്കാത്ത ചില കേട്ട് കേള്‍വികളാണ് അതിന്‍റെ ഉള്ളടക്കം. ഞാന്‍ പരാമര്‍ശിച്ച രേഖകള്‍ , ഉദാഹരണത്തിന് അബൂ ഹുറൈറ, ഇബ്നു അബ്ബാസ്‌ തുടങ്ങിയവരുടെ റിപ്പോര്‍ട്ടുകള്‍ ബുഖാരി മുസ്ലിം ആധികാരിക പ്രമാണങ്ങള്‍ ഉണ്ട്. ആ റിപ്പോര്‍ട്ടുകള്‍ ആവട്ടെ വളരെ സൂക്ഷ്മതയോടെ നബിയില്‍ നിന്ന് നേരിട്ട് ശേഖരിച്ചതും പരമ്പര കണ്ണി മുറിയാതെ നബിയിലേക്ക് എതുന്നതുമാണ്. മറിച്ച് താങ്കളെ പോലുള്ളവര്‍ക്ക് ആകെയുള്ള പിടിവള്ളി സമകാലികരായ പണ്ഡിതന്മാര്‍ ' കളവു പറയുന്നവന്‍.' എന്ന് പട്ടം നല്‍കി ആദരിച്ച ഒരാളുടെ നുണകളുടെ കൂമ്പാരമാണ്. ആ കൂമ്പാരം പോലും തനതായ രൂപത്തില്‍ വെളിച്ചം കണ്ടിട്ടില്ല. ബുഖാരി, മുസ്ലിം ശേഖരിച്ച ഹദീസുകള്‍ നബിയുടെ കാലത്തെ പ്രവാചകന്മാര്‍ നേരിട്ട് നബിയില്‍ നിന്ന് ശേഖരിക്കുകയും സനദു കൃത്യമായി കൈമാറുകയും ചെയ്ത രേഖകളാണ്. അങ്ങനെ ഒരു ആധികാരികത താങ്കള്‍ പറയുന്ന 'സിറാത്തു റസൂലുള്ള' ക്ക് അവകാശപ്പെടാനാവില്ല.

      Delete
  3. നാസര്‍ ,പുതിയ അറിവിന്നു നന്ദി.
    പുസ്തകത്തിന്റെ പേര്
    സിറാത്തു റസൂലുള്ള എന്നാണോ അതോ സീറത്തു റസൂലുള്ള എന്നാണോ ?
    സിറാത്തു റസൂലുള്ള = റസൂലുള്ളയുടെ വഴി
    സീറത്തു റസൂലുള്ള = റസൂലുള്ളയുടെ ചരിത്രം
    ഇതാണ് അര്‍ഥം .
    ഇതില്‍ രണ്ടാമതെത് ആവാനാണ് സാധ്യത .
    ഒന്ന് പരിശോധിക്കുമല്ലോ ?

    ReplyDelete
  4. ഒരു പക്ഷെ ഇബ്‌നു ഇസ് ഹാഖിന്റെ കാലത്തും അതിന്റെ മുമ്പും പ്രവാചകന്റെ പേരില്‍ കളവു പ്രചരിപ്പിക്കുന്നവര്‍ ഉണ്ടായിരുന്നിരിക്കണം .ഇബ്ന്‍ ഇസ് ഹാഖു ഈ കഥകള്‍ അതേപടി പുസ്തകത്തില്‍ ചേര്‍ത്തിരിക്കാം .അന്ന് പ്രവാചക ചരിത്രമോ വചനമോ ക്രോദീകരിക്കുന്നതിന്നു മാനദ ണ്ടങ്ങള്‍ ഉണ്ടായിരുന്നില്ല. വിശ്വാസ്യത പരിശോധിച്ച് രേഖപ്പെടുത്തുന്ന രീതിയും ഉണ്ടായിരുന്നില്ല. .
    അതിനാല്‍ പിന്നീട് വന്നവര്‍ അതിന്റെ ആധികാരികത പരിശോധിച്ചപ്പോള്‍ ഇതെല്ലാം ജുത സൃഷ്ടികള്‍ ആണെന്ന് കണ്ടെതിയതാവാം

    ReplyDelete
  5. യുക്തിവാദി ഗ്രൂപില്‍ അമിതമായ താല്‍പര്യത്തോടെയും സന്തോഷോന്‍മാദത്തോടെയും ഒരു ഇസ്ലാം വിമര്‍ശകന്‍ നടത്തിയ കമന്റുകള്‍ കണ്ടപ്പോഴാണ് ഈ പോസ്റ്റിന്റെ പ്രാധാന്യം ബോധ്യപ്പെട്ടത്. ആബിദിന്റെ സംശയം ശരിയാണ്. ഇസ്ലാമിനെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരുന്നവര്‍ ഇസ്ലാമിന്റെ കൂടെ തന്നെയുണ്ടായിരുന്നു. പ്രവാചകന്റെ കാലത്ത് നടന്ന യുദ്ധങ്ങള്‍ അത്തരക്കാരുള്ളത് കൊണ്ട് സംഭവിച്ചതാണല്ലോ ?. ശക്തികൊണ്ട് ജയിക്കാനാവില്ലെന്ന ബോധ്യപ്പെടുമ്പോള്‍ ബുദ്ധിപരമായ തന്ത്രം പ്രയോഗിക്കും. പ്രവാചകനെക്കുറിച്ചും മറ്റും കല്‍പികകഥകള്‍ പ്രചരിപ്പിക്കുക ഇസ്ലാമിനെ തന്നെ പ്രതിരോധിക്കാനും നഷിപ്പിക്കാനുമുള്ള മാര്‍ഗമായി അന്നും ഇന്നും കണ്ടുവരുന്നു.

    ReplyDelete
  6. പക്ഷെ ഇത്തരം കള്ളകഥകള്‍ക്ക് ഇസ്ലാമിന്റെ പ്രചാരത്തിലോ പ്രബോധനത്തിലോ ഒരു ചുക്കും ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നതാണ് ചരിത്രം പറഞ്ഞുതരുന്നത്. ഈ കഥകള്‍ കേള്‍ക്കുന്ന മാലിന്യം പേറുന്ന മനസ്സുകള്‍ അവ വിശ്വസിക്കുമ്പോള്‍ , സുമനസ്സുകളായ നല്ല മനുഷ്യര്‍ അവയുടെ സത്യാവസ്ഥ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഒന്നാലോചിച്ചു നോക്കൂക. ഇബ്നു ഇസ്ഹാഖിന്റെ ചരിത്രഗ്രന്ഥത്തിലുള്ളത് പോലെയായിരുന്നു പ്രവാചകന്‍റെ വ്യക്തിത്വമെങ്കില്‍ അത് അതിനേക്കാള്‍ ആധികാരികമായ ചരിത്രങ്ങളില്‍നിന്നും ഹദീസുകളില്‍നിന്നും ലഭിക്കുന്നതുമായി വൈരുദ്ധ്യമാകുമായിരുന്നു. ഇത്തരം സന്ദര്‍ഭത്തില്‍ സത്യാന്വേഷികള്‍ കൂടുതല്‍ ആധികാരികമായത് വിശ്വസിക്കുകയും മറ്റുള്ളവ തള്ളിക്കളയുകയുമാണ് ചെയ്യുക. ഇക്കാലമത്രയും ഇത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്. അതുകൊണ്ട് കെട്ടിച്ചമച്ച കള്ളങ്ങള്‍ ഉണ്ടായിരിക്കെ തന്നെ ഇസ്ലാം പ്രചരിപ്പിക്കുകയും പ്രവാചകന്റെ മഹത്വം ചക്രവാളങ്ങളോളം വ്യാപിക്കുകയും ചെയ്തു.

    ReplyDelete
  7. ഹിജ്റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ കള്ള ഹദീസുകള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ബുഖാരിയും മുസ്ലിമും ഹദീസുകള്‍ ക്രോഡീകരിച്ചപ്പോള്‍ വലിയ നിബന്ധനകള്‍ വെച്ചത്. അതേക്കുറിച്ച് അറിയാത്ത പാവങ്ങളെ മാത്രമേ ബുഖാരിഹദീസു ക്രോഡീകരിക്കുന്നതിന് മുമ്പ് എഴുതിയതാണ് ഇബ്നുഇസ്ഹക് എന്നവാദം വിലപ്പോവുകയുളളൂ. ഹദീസ് നബിയില്‍നിന്നുള്ള വചനങ്ങളും സംഭവങ്ങളും അദ്ദേഹം മുതല്‍ നബിയിലെത്തുന്നത് വരെയുള്ള സത്യസന്ധരായ ഒരു കൂട്ടം ആളുകളെ കൂടി ഒരോ ഹദീസിനോടൊപ്പവും എടുത്ത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റേത് ചരിത്രഗ്രന്ഥത്തേക്കാളും ആധികാരികത ബൂഖാരിയും മുസ്ലിമും ക്രോഡീകരിച്ച ഹദീസുകള്‍ക്ക് ഉണ്ട്. ഇവരിലൂടെ ലഭിക്കുന്ന ഹദീസുകളില്‍നിന്ന് കിട്ടുന്ന ചിത്രത്തിനപ്പുറം മറ്റൊരു ചിത്രം നബിയെക്കുറിച്ച് ലഭിക്കുന്നുണ്ടെങ്കില്‍ രണ്ടാലൊന്ന് ശരി എന്ന് തീരുമാനിക്കാന്‍ നാം നിര്‍ബന്ധിതരാണല്ലോ അപ്പോള്‍ ഏത് സ്വീകരിക്കും. സംശയമില്ല ഇസ്ലാമിനോടും പ്രവാചകനോടും ശത്രുത സ്വീകരിക്കുന്നവര്‍ക്ക് തങ്ങളുടെ മുന്‍ഗാമികളുടെ വചനങ്ങളോട് തന്നെയായിരിക്കും താല്‍പര്യം.

    ReplyDelete
  8. ഇത്തരുണത്തില്‍ ബുഖാരിയുടെ അത്രയും ആധികാരികത എന്തുകൊണ്ട് മറ്റു ഹദീസ് ഗ്രന്ഥങ്ങള്‍ക്കില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ബുഖാരി വെച്ച അത്രയും ശക്തമായ നിബന്ധന ഹദീസ് ക്രോഡീകരണം നടത്തിയ മറ്റുള്ളവര്‍ കൈകൊള്ളാത്തതിനാല്‍ പല ദുര്‍ബല ഹദീസുകളും അതില്‍ കയറി പറ്റിയിട്ടുണ്ട് എന്നതാണ് അതിനുള്ള കാരണം. അപ്പോള്‍ സനദ് (നിവേദകരുടെ പരമ്പര)പോലും പറയാത്ത ചരിത്രസംഭവങ്ങളുടെ ആധികാരികത എത്രത്തോളം ഉണ്ടാവും എന്നാലോചിച്ചാല്‍ മതി.

    ഇസ്ലാമിനെ പഠിച്ചുതുടങ്ങുന്നവര്‍ക്ക് ഹദീസുകളുടെ ക്രോഡീകരണത്തില്‍ പാലിച്ച സൂക്ഷമത മനസ്സിലാക്കിയിട്ടുണ്ടാവില്ല. അതിനാല്‍ ഹദീസില്‍ പ്രവാചകനെ നന്നാക്കി പറയുന്നു. പക്ഷെ അതല്ലാത്ത ഒരു ചരിത്രവും നബിക്കുണ്ട് എന്ന് കരുതി ആശയക്കുഴപ്പത്തില്‍ അകപ്പെടാനിടയുണ്ട്.

    ReplyDelete
  9. നേരത്തെ റഫറന്‍സ് നല്‍കാതെ തട്ടിവിട്ട കാര്യങ്ങള്‍ ഇപ്പോള്‍ വലിയ റഫറന്‍സോടെ നല്‍കുന്നു എന്ന ഭാവത്തില്‍ യുക്തിവാദികള്‍ ഇസ്ലാം വിമര്‍ശകരായ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകരും ഇപ്പോഴും ഫെയ്സ് ബുക്ക് ഗ്രൂപില്‍ നല്‍കി ആര്‍മാദിക്കുന്നത് കാണുക.

    Anil Kumar V. Ayyappan പറഞ്ഞു..// Shaheerji Ahmed 'ദ്വന്ദയുദ്ധത്തില്‍ ജനങ്ങളെ മലര്‍ത്തിയടിച്ചവനല്ല ശക്തന്‍. കോപം വരുമ്പോള്‍ സ്വയം നിയന്ത്രിക്കുന്നവനാണ് യഥാര്‍ത്ഥ ശക്തന്‍'(ബുഖാരി).//

    ചുമ്മാ ബുഖാരി എന്നൊക്കെ പറഞ്ഞിട്ട് പോകാതെ വാല്യം എത്ര, ബുക്ക്‌ എത്ര ഹദീസ്‌ നമ്പര്‍ എത്ര എന്നൊക്കെ വ്യക്തമായിട്ടു പറ. ഈ പറയുന്ന കാര്യങ്ങള്‍ ഉള്ളത് തന്നെയാണോ എന്ന് ഞങ്ങള്‍ ഒന്ന് പരിശോധിച്ചു നോക്കട്ടെ. കാശ് കൊടുത്ത് നിങ്ങളുടെ കിത്താബുകള്‍ വാങ്ങി വെച്ചിരിക്കുന്നത് ഇങ്ങനെയുള്ള സമയത്ത് ഉപകാരപ്പെടാന്‍ വേണ്ടിയാണ്. ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും യാതൊരു റെഫറന്‍സും നല്‍കിയിട്ടില്ല. എന്തായാലും ഞാനും ചില സാധനങ്ങള്‍ തരാം, നിങ്ങള്‍ പറയുന്നപോലെ ബുഖാരി, മുസ്ലീം എന്നൊന്നും ചുമ്മാ പറഞ്ഞു പോവുകയല്ല, കൃത്യമായ റഫറന്‍സ്‌ സഹിതമാണ് പറയുന്നത്. ദാ, താഴെ ഇടുന്നു, സംഗതികള്‍ .........

    ReplyDelete
    Replies
    1. നുണ പറഞ്ഞു സ്വന്തം മതം വളര്‍ത്തേണ്ട ഗതികേട് ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകര്‍ക്ക് വന്നു ചേര്‍ന്നു എന്നറിയുമ്പോള്‍ സഹതാപം തോന്നുന്നു. പച്ച കള്ളം പ്രചരിപ്പിക്കുന്ന പുസ്തകമെന്ന് ഏവര്‍ക്കും ബോധ്യപ്പെട്ട ഒരു പുസ്തകം (അത് പുസ്തകമായിരുന്നോ എന്ന് തന്നെ സംശയമാണ്, അദ്ദേഹത്തിന്‍റെ ക്ലാസ്സുകള്‍ ആയിരുന്നുവെന്നും അഭിപ്രായം ഉണ്ട്. ഒറിജിനല്‍ രൂപത്തില്‍ഇങ്ങനെ ഒരു പുസ്തകം വെളിച്ചം കണ്ടിട്ടിട്ടില്ല. പലരും എഡിറ്റ്‌ ചെയ്തും കടത്തി കൂട്ടിയും ഉണ്ടാക്കിയ ഒരു പുസ്തകമാണ് ബുഖാരിക്ക് മുന്‍പേയുള്ള ആധികാരിക പുസ്തകം എന്ന പേരില്‍ ഇവര്‍ പ്രചരിപ്പിക്കുന്നത്) ഇസ്ലാം വിമര്‍ശകരും ചില മത പ്രബോധകരും സത്യ സന്ധമല്ലാത്ത രീതിയില്‍ ഉപയോഗിക്കുകയാണ്. ആ പുസ്തകത്തിലെ പല നിവേദകരും ജീവിത കാലത്ത് തന്നെ കള്ള ഹദീസുകള്‍ക്ക് കുപ്രസിദ്ധി നേടിയവരാണ് .20,000 വ്യാജ ഹദീസുകള്‍ വരെ കൈവശം ഉണ്ടായിരുന്നവരുടെ പച്ച കള്ളങ്ങള്‍ ആണ് ഇവരുടെ ആധികാരിക പ്രമാണം. വിമര്‍ശനങ്ങളില്‍ അല്പം (അല്‍പ്പമെങ്കിലും )സത്യ സന്ധത പുലര്‍ത്തുന്നത് വിശ്വാസിക്കും അവിശ്വാസിക്കും നല്ലതാണ്

      Delete
  10. നാസിറുദ്ധീന്‍ ഈ പോസ്റ്റില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടും കള്ളത്തോട് മാത്രം താല്‍പര്യമുള്ള ഇസ്ലാം വിമര്‍ശകര്‍ അതേ വാദം ആവര്‍ത്തിക്കുന്നത് കാണുക.

    Anil Kumar V. Ayyappan മുഹമ്മദിന്‍റെ ആദ്യ ജീവചരിത്രമായ ഇബ്നു ഇസഹക്കിന്‍റെ 'സീറാ റസൂല്‍ അള്ളാ' (അല്ലാഹുവിന്‍റെ ദൂതന്‍റെ ജീവചരിത്രം എന്നാണു സീറാ റസൂല്‍ അള്ളാ എന്നതിന്‍റെ അര്‍ത്ഥം. ആദ്യമായി പുസ്തക രൂപത്തില്‍ ക്രോഡീകരിക്കപ്പെട്ട ഹദീസ് ആയ 'സ്വഹീഹുല്‍ ബുഖാരി'യേക്കാള്‍ 125 വര്‍ഷം മുമ്പേ രചിക്കപ്പെട്ടതാണ് സീറാ റസൂല്‍ അള്ളാ.) പരിശോധിച്ചാല്‍ കിട്ടുന്ന വിവരങ്ങള്‍ നമ്മെ അമ്പരപ്പിക്കുന്നതാണ്. ബദര്‍ യുദ്ധത്തില്‍ മക്കയിലുള്ള അറബികള്‍ മുസ്ലിങ്ങളുടെ കയ്യാല്‍ കൊല്ലപ്പെട്ടതറിഞ്ഞപ്പോള്‍ മുഹമ്മദിനെതിരെ ആക്ഷേപഹാസ്യം നിറഞ്ഞ കവിതകള്‍ എഴുതിയതിനു, അബു അഫാക് എന്ന് പേരുള്ള 120 വയസ്സായ ഒരു യെഹൂദാ വൃദ്ധനെ, രാത്രിയില്‍ അയാള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മുഹമ്മദിന്‍റെ നിര്‍ദ്ദേശ പ്രകാരം സാലിം ഇബ്നു ഉമൈര്‍ എന്ന സ്വഹാബി വധിച്ച കാര്യം സീറാ റസൂല്‍ അള്ളായില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (Ibn Ishaq, Sira Rsool Allah, transilated by Alfred Guillumi, page 675) ഇബ്ന്‍ സഅദിന്‍റെ 'കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍, വാല്യം 2, പേജ് 31; അലി ദസ്തിയുടെ "23 years, A Study of the prophetic carreer of muhammad" പേജ് 3 എന്നിവിടങ്ങളിലും ഈ സംഭവം വിവരിച്ചിട്ടുണ്ട്.

    ReplyDelete
  11. യുദ്ധാനന്തരം പിടിക്കപ്പെട്ട ചിലര്‍ക്ക് വധശിക്ഷനല്‍കി എന്ന സംഭവം ആധികാരികമായി തന്നെ വന്ന സംഗതിയാണ്. തികഞ്ഞ രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരുന്ന അത്തരം കാര്യങ്ങള്‍ക്ക് ഏത് രാജ്യത്തും വധശിക്ഷയോ അതില്‍ കഠിനമോ ആയ ശിക്ഷതന്നെയാണ് നല്‍കാറുള്ളത്. സംശയത്തിന്റെ തരിമ്പുപോലുമില്ലാതെ മുസ്ലിം യുവാക്കളെ പിടിച്ചുകൊണ്ടുപോയി ഭീകര മുദ്രചാര്‍ത്തിക്കൊടുക്കുന്നത് രാജ്യദ്രോഹത്തിന്റെ പേര് പറഞ്ഞാണ് എന്നോര്‍ക്കണം. കണ്‍മുമ്പില്‍ അത്തരം ഉദാഹരണങ്ങള്‍ നിലനില്‍ക്കെയാണ് പലപ്പോഴും കടുത്ത രാജ്യദ്രോഹവുമായും വിദ്വേഷപ്രചരണവുമായും കുഴപ്പവും യുദ്ധവും സൃഷ്ടിച്ചവരുടെ കാര്യത്തില്‍ പ്രവാചകന്‍ കൈകൊണ്ട ചില നടപടിക്രമങ്ങള്‍ സന്ദര്‍ഭം പരിഗണിക്കാതെ ഇസ്ലാം വിമര്‍ശകര്‍ എടുത്തിട്ടുകൊണ്ട് പ്രവാചകന് ഭീകരമുദ്ര ചാര്‍ത്തിക്കൊടുക്കുന്നത്.

    ReplyDelete
  12. നല്ല എഴുത്ത് അഭിനന്ദനങ്ങൾ

    ReplyDelete